ഇനി സഞ്ജുവിനെ അവഗണിക്കാൻ ബിസിസിഐയ്ക്കും സാധിക്കില്ല അത്ര കരുത്തിലാണ് സഞ്ജു പോകുന്നത്

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ച സഞ്ജു രണ്ടാം മത്സരത്തിലും സാഹചര്യത്തിനൊത്ത പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇത്തരം സംയമനപൂർവ്വമുള്ള ഇന്നിംഗ്സുകൾ സഞ്ജുവിന്റെ കരിയറിന് ഗുണം ചെയ്യും എന്ന് പല മുൻ ക്രിക്കറ്റർമാരും പറയുകയുണ്ടായി. സഞ്ജു ഇങ്ങനെ സ്ഥിരതയോടെ കളിക്കുകയാണെങ്കിൽ ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിനെ ആർക്കും അവഗണിക്കാനാവില്ല എന്നാണ് വിരാട് കോഹ്ലിയുടെ ചെറുപ്പകാല കോച്ചായ രാജ്കുമാര്‍ ശർമ്മ പറയുന്നത്.

   

കഴിഞ്ഞ സമയങ്ങളിൽ സഞ്ജുവിന്റെ സ്ഥിരതയെ സംബന്ധിച്ച് ഒരുപാട് ചർച്ചകൾ ഉയർന്നിരുന്നു. പലപ്പോഴും സഞ്ജുവിന് അവസരങ്ങൾ ലഭിക്കാത്തത് സ്ഥിരതയില്ലായ്മ കൊണ്ടാണെന്നും പലർക്കും അഭിപ്രായമുണ്ടായി. എന്നാൽ ഇതിനൊക്കെയും മറുപടി നൽകിയ പ്രകടനമാണ് ദക്ഷിണാഫ്രിക്കെതിരായ പരമ്പരയിൽ സഞ്ജു കാഴ്ചവച്ചത്. ഇതിനെകുറിച്ചാണ് രാജ്കുമാര്‍ ശർമ്മ പറഞ്ഞത്.

   

“സഞ്ജു സാംസങൺ മികച്ച കളിക്കാരൻ തന്നെയാണ്. ഇപ്പോൾ തന്റെ കഴിവുകളെപറ്റി സഞ്ജു പൂർണമായും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേപോലെ സഞ്ജു ഇനിയും സ്ഥിരതയോടെ കളിക്കുകയാണെങ്കിൽ അയാളെ അവഗണിക്കാൻ ഇനിയാർക്കും സാധിക്കില്ല. ഇപ്പോൾ അയാൾ അനായാസമായി ബാറ്റ് ചെയ്യുകയും, മിതമായ രീതിയിൽ ഷോട്ടുകൾ കളിക്കുകയും ചെയ്യുന്നുണ്ട്.” – രാജ്കുമാർ ശർമ പറയുന്നു.

   

“കഴിഞ്ഞ സമയങ്ങളിൽ സഞ്ജുവിന്റെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയായിരുന്നു. എന്നാൽ ഇപ്പോൾ സഞ്ജുവിന് അതില്ല. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഈ മികച്ച പ്രകടനം അയാൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.”- രാജ്കുമാര്‍ ശര്‍മ പറയുന്നു. ഇതുവരെ ഇന്ത്യക്കായി എട്ടുമത്സരങ്ങളിൽ നിന്ന് 292 റൺസാണ് സഞ്ജു സാംസൺ നേടിയിട്ടുള്ളത്. 73 റൺസാണ് സഞ്ജുവിന്റെ ശരാശരി.

Leave a Reply

Your email address will not be published. Required fields are marked *