സഞ്ജു എഴുതിയ കാവ്യം! ഒരിക്കൽ പോലും പുറത്താക്കാനാവാതെ ആഫ്രിക്കക്കാർ.

   

എന്തുകൊണ്ടും ഇന്ത്യയ്ക്ക് മെച്ചം മാത്രം ഉണ്ടായിട്ടുള്ള ഒരു പരമ്പരയാണ് ദക്ഷിണാഫ്രിക്കെതിരെ അവസാനിച്ചത്. ആദ്യ ഏകദിനത്തിൽ ചെറിയ മാർജിനിൽ പരാജയപ്പെട്ടു തുടങ്ങിയ ഇന്ത്യ, പിന്നീടുള്ള രണ്ടു മത്സരങ്ങളിലും തട്ടുപൊളിപ്പൻ പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചത്. ബോളിങ്ങിനും ബാറ്റിങ്ങിനും ഫീൽഡിങ്ങിലും ദക്ഷിണാഫ്രിക്കൻ നിരയ്ക്ക് മുൻപിൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ബാറ്റർമാർ എന്ന നിലയിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തത് ശ്രേയസ് അയ്യരും, ഇഷാൻ കിഷനും സഞ്ജു സാംസനുമായിരുന്നു. മൂന്നു മത്സരങ്ങളിൽ ഒരിക്കൽ പോലും സഞ്ജുവിനെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് സാധിച്ചില്ല.

   

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. പൂർണമായും വലിയ മാർജിനിൽ പരാജയം അറിയേണ്ട മത്സരത്തിൽ സഞ്ജുവിന്റെ സംയമനപൂർവ്വമുള്ള ഇന്നിംഗ്സായിരുന്നു ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. മത്സരത്തിൽ 63 പന്തുകളിൽ നിന്ന് 86 റൺസാണ് സഞ്ജു നേടിയത്. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും മൂന്നു സിക്സറുകളും ഉൾപ്പെട്ടു.

   

രണ്ടാം ഏകദിനത്തിൽ കണ്ടത് ശ്രേയസ് അയ്യരുടെയും ഇഷാൻ കിഷന്റെയും താണ്ഡവമായിരുന്നു. എന്നാൽ അവിടെയും ഫിനിഷിംഗ് ലൈനിൽ സഞ്ജു ഉണ്ടായിരുന്നു. മത്സരത്തിൽ 36 പന്തുകളിൽ 30 റൺസ് സഞ്ജു നേടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും നാലു പന്തുകളിൽ രണ്ടു റൺസ് നേടിയ സഞ്ജു പുറത്താവാതെ നിന്നു.

   

അങ്ങനെ പരമ്പരയിൽ 118 റൺസാണ് മൂന്നു മത്സരങ്ങളിൽ നിന്ന് സഞ്ജു നേടിയത്. സഞ്ജുവിനെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് സാധിക്കാതെ വന്നതിനാൽതന്നെ സഞ്ജുവിന് ശരാശരി ഇല്ല. എന്തായാലും സഞ്ജുവിന് എക്കാലവും ഓർത്തുവയ്ക്കാവുന്ന ഒരു പരമ്പര തന്നെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *