രാഹുലിനെന്താ കൊമ്പുണ്ടോ!! ഇത് ബിസിസിഐ കാണിച്ച അബദ്ധം!! വിമർശനവുമായി മുൻ താരം

   

ഇന്ത്യൻ ടീമിന്റെ സിംബാബ്‌വെ പര്യടനത്തിൽ ശിഖർ ധവാനെയാണ് ആദ്യം ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്. ശേഷം കെ എൽ രാഹുൽ ടീമിലേക്ക് എത്തിയതോടെ ധവാന്റെ നായകസ്ഥാനം പിൻവലിച്ച് കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കി. ഈ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ച് ഒരുപാട് മുൻക്രിക്കറ്റർമാർ വരികയുണ്ടായി. ഇപ്പോൾ ഇക്കാര്യത്തിൽ സംസാരിച്ചിരിക്കുന്നത് ഇന്ത്യയുടെ മുൻ താരം ആകാശ് ചോപ്രയാണ്. ശിഖർ ധവാനുപകരം കെ എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ച തീരുമാനം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചോപ്രയുടെ പക്ഷം.

   

“ഞാൻ പൂർണ്ണമായും ആ തീരുമാനത്തോട് വിയോജിക്കുകയാണ്. ഞാനായിരുന്നുവെങ്കിൽ ആ തീരുമാനം ഒഴിവാക്കിയേനെ. നേരത്തെ രാഹുൽ സിംബാബ്വേയ്ക്കെതിരായ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ പേര് ഏഷ്യാകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം നിലവിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് എന്നതും ഞാൻ അംഗീകരിക്കുന്നു.

   

പക്ഷേ നിലവിൽ 8-10 ക്യാപ്റ്റൻമാർ ഇന്ത്യയ്ക്കുള്ളപ്പോൾ ഇങ്ങനെ മാറ്റി നിശ്ചയിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല”- ചോപ്ര പറയുന്നു. “രോഹിത് ശർമ,ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ ഇവരെല്ലാം ക്യാപ്റ്റൻമാരാണ്. ടീമിലെ പലരും നായകൻമാരായി മാറി. സൂര്യകുമാർ യാദവും ക്യാപ്റ്റൻസിയിൽ നിന്ന് ഒരുപാടു ദൂരത്താണെണ് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ഈ തീരുമാനം അത്ര അത്യാവശ്യമായിരുന്നില്ല.

   

പൂർണമായും ഇത് ഒഴിവാക്കാമായിരുന്നു.” ചോപ്ര കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിൻഡീസിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ ടീമിനെ നയിച്ചത് ശിഖർ ധവാനായിരുന്നു. മുൻപും ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുള്ള ധവാൻ പലതവണ തന്റെ നായകനാവാനുള്ള കഴിവ് വെളിപ്പെടുത്തിയിട്ടുണ്ട്. വൈൻഡീസിനെതിരെ ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കിയത് ഇതിന് തെളിവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *